Friday, July 30, 2010

അവാര്‍ഡ് ഫെസ്റ്റ്

പഠിച്ച് മുന്നേറുക
എം.വി.ബെന്നി


സമൂഹം നിങ്ങളിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസങ്ങള്‍ക്കനുസരിച്ച് സ്ഥിരപ്രയത്നം നടത്തി പഠിച്ച് മുന്നേറി ഉയര്‍ച്ച നേടണമെന്നും ,അതനുസരിച്ചാന്ണ് കുടുംബത്തിന്റേയും ,സമൂഹത്തിന്റേയും അഭിവ്രുത്തിയെന്നും ശ്രീ എം. വി.ബെന്നി.വിദ്യാര്‍ത്ഥികളൊട് ആഹ്വാനം ചെയ്തു.എസ്.ഡി.പി.വൈ .ബൊയ്സ് സ്കൂളില്‍ അവാര്‍ഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എസ് .എല്‍.സി.പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമൊദിച്ചു നടത്തിയ അവാര്‍ഡ് ഫെസ്റ്റില്‍ പി.ടി.എ .പ്രസിഡന്റ് ശ്രീ എന്‍.എസ് .റൊഷന്‍ അധ്യക്ഷത വഹിച്ചു.എല്ലാ വിഷയങ്ങള്‍ക്കും എ പ്ലുസ് നേടിയ അബിന്‍ പീറ്ററിന് 2500 രൂപ യുടെ ക്യാഷ് അവാര്‍ഡും , ട്രൊഫിയും പി.ടി.എ സമ്മാനിച്ചു.
സ്കൂള്‍ മാനേജര്‍ ശ്രീ വി.കെ.പ്രദീപ് ,സ്കൂള്‍ ഉപദേശക സമിതി അംഗം ശ്രീ പി.ബി സുജിത്, കൊച്ചി കൊര്‍പൊറേഷന്‍ കൌണ്‍സിലര്‍ ശ്രീ പി.കെ സുനില്‍കുമാര്‍,ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ശ്രീമതി എന്‍ .പി. മിനി, എന്നിവര്‍ ആശം സകള്‍ നേര്‍ന്നു.ഹെഡ് മാസ്റ്റര്‍ ശ്രീ. കെ.എന്‍ സതീശന്‍, സ്വാഗതവും, ഡെപ്യൂട്ടി ഹെഡ് മിസ് റ്റ്ര്സ്സ് ശ്രീമതി ഗിരിജമ്മ നന്ദിയും പറഞ്ഞു.

Saturday, July 17, 2010

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂലൈ പതിനാറാം തിയതി രാവിലെ പത്ത് മണിക്ക് ശ്രീ പുന്നപ്ര ജ്യൊതി കുമാര്‍ നിര്‍വഹിച്ചു.വിദ്യാഭ്യാസ ജീവിതത്തില്‍ കലയ്ക്കും,സാഹിത്യത്തിനും വളരെയധികം സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.രസകരമായ ധാരാളം കവിതകള്‍ ചൊല്ലിയും,നാടന്‍ പാട്ടുകള്‍ പാടിയും, കഥകള്‍ പറഞ്ഞും അദ്ദേഹം കുട്ടികളുടെ ഹ്രുദയം കവര്‍ന്നു.
ഹെഡ് മാസ്റ്റര്‍ ശ്രീ കെ. എന്‍.സതീശന്‍ മാസ്റ്റര്‍ യൊഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഹെഡ് മിസ് ട്രെസ്സ് ശ്രീമതി ഗിരിജമ്മ ടീച്ചര്‍ , ബിബിന്‍ മാസ് റ്റര്‍ , പി.ടി.എ. പ്രസിഡന്റ് ശ്രീ. എന്‍.എസ് .റൊഷന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഒ.എന്‍ .വി.കുറുപ്പിന്റെ ‘അമ്മ’ എന്ന കവിത അഭിലാഷ് മനൊഹരമായി ആലപിച്ചു.അശ്വിന്‍ സ്വന്തം കവിത അവതരിപ്പിച്ചു.ജൊജി, പ്രസൂണ്‍, വിനയ് എന്നീ വിദ്യാര്‍ദ്ധികള്‍ ചേര്‍ന്ന് ഒരു നാടന്‍ പാട്ട് പാടി.
വിദ്യാരംഗം കണ്‍ വീനര്‍ സൂരജ് .കെ.എസ്. സ്വാഗതവും, ജൊജി നന്ദിയും പറഞ്ഞു.

Tuesday, July 13, 2010

അമീന്‍ ടാഗൊര്‍ പ്രതിഭ

ടഗൊര്‍ പ്രതിഭാ പുരസ്കാരം 2010 മുഹമ്മദ് അമീന്


പശ്ച്ചിമ കൊച്ചിയിലെ പ്രശസ്തമായ ടാഗൊര്‍ ലൈബ്രറി അവധികാലത്ത് സംഘടിപ്പിച്ച പ്രതിദിന പ്രശ്നൊത്തരി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ,“ടാഗൊര്‍ പ്രതിഭാ പുരസ്കാരം “ 10 E ഡിവിഷനിലെ മുഹമ്മെദ് അമീന്‍ കരസ്ഥമാക്കി.പതിനാറ് സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് അമീന്‍ ഈ ബഹുമതി നേടിയത്. ബഹുമാനപ്പെട്ട ജസ്റ്റീസ് ശ്രീ. കെ. സുകുമാരന്‍ ടാഗൊര്‍ പ്രതിഭാ പുരസ്കാരം അമീന് സമ്മാനിച്ചു.

മുഹമ്മെദ് അമീന്‍ ബ്ലൊഗിനു വേണ്ടി എഴുതിയ വായന അനുഭവം വായിക്കുക.



വായന ; തലമുറകളുടെ സൌഭാഗ്യം !













വായന സംസ്ക്കാരത്തിന്റെ അടിത്തറയാണ് .വളരുന്ന മലയാളത്തലമുറയുടെ കരുത്തും,കര്‍മ്മശേഷിയും വായനയിലൂടെ വളര്‍ത്തിയെടുക്കേണ്ടതാണ് . ‘ കാവ്യ ശാസ്ത്ര വിനൊദ കാലൊ ഗച്ചതി ധീമനാം വ്യസനെനതു


മൂര്‍ഖണാം നിദ്രയാ കാഹേതുവാ ‘എന്നൊരു സംസ് ക് റ്ത പദ്യ ശകലമുണ്ട്. മൂഢന്മാര്‍ ഉറങ്ങിയും, ദു:ഖിച്ചും ജീവിതം കഴിച്ചു കൂട്ടുംബൊള്‍പണ്ഡിതന്മാര്‍ കാവ്യശാസ്ത്രങ്ങള്‍ വായിച്ചാസ്വതിച്ച് സമയം കഴിക്കുന്നു എന്നാണിതിന്റെ അര്‍ത്ഥം. ഞ്ജാനാര്‍ത്ഥനത്തിന്റെ അഥവാ വായനയുടെ പ്രാഥാന്യം വ്യക്തമാക്കുന്ന വരികളാണിവ.വായനാ ശീലത്തിന്റെ മഹിമ ഉരുവിട്ടുറപ്പിക്കുന്ന ഈ വരികള്‍ ഉത്തിഷ്ഠമാന്മാരായ ആരുടെ സ്മ്രിതി മണ്ഡലത്തില്‍ നിന്നും മാഞ്ഞുപൊകാന്‍ പാടില്ലാത്തതാണ് .



തലമുറകള്‍ ആര്‍ജിച്ചു വെച്ച അറിവിന്റെ വന്‍ കരുതലുകളാണ് പുസ്തകങ്ങള്‍.അവ ഭൂതകാലത്തിലെക്ക് മാത്രമല്ല ,ഭാവികാലം സഫലമാകുന്നതിലേക്കും വിരല്‍ ചൂണ്ടുന്നു.പുസ്തകം വളര്‍ത്തിയ ഒരുപാടു മഹാന്മാര്‍ നമുക്ക് ചുറ്റുമുണ്ട്. ഗാന്ധിജി,എബ്രഹാം ലിങ്കണ്‍,മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.



ടെലിവിഷന്‍, തുടങ്ങിയ ദ്ര്ശ്യ ശ്രാവ്യ മാധ്യമങ്ങളുടെ പ്രചാരം വായനാ ശീലത്തെ ബാധിക്കുന്നു എന്നൊരു അഭിപ്രായമുണ്ട്. ഇത് ഒരു പരിധി വരെ ശരിയാണെങ്കിലും അതിനെ മറികടക്കാന്‍ നമുക്ക് കഴിയണം. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം കുട്ടികളിലെ വായനാ ശീലത്തെ പ്രൊത്സാഹിപ്പിക്കുകയാണ് .ഭൌതികമായ വിശപ്പിനെ ഭക്ഷണം പൊലെ ,ആന്മീയമായ വിശപ്പിനുള്ള പരിഹാരമാണ് പുസ്തകങ്ങള്‍.അവയെ ഫലപ്രദമായി ഉപയൊഗിക്കാന്‍ നമുക്ക് സാധിക്കണം. “വായിച്ചു വളരുക എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം !

Tuesday, July 6, 2010

കവിത


ഹ്യദയ രാഗം

അരുണ്‍ ലാല്‍

10 F

ദുബായില്‍
‍സംഗീത അദ്ധ്യാപകനായി ജൊലി ചെയ്യുന്ന ശ്രീ ലാലിന്റെ മകനാണ് അരുണ്‍ ലാല്‍.
ബ്ലൊഗില്‍ അരുണ്‍ ലാലിന്റെ രണ്ടാമത്തെ കവിതയാണ് പ്രസിദ്ധീകരിക്കുന്നത്.
ആയിരം പൂക്കള്‍ വിടരുന്നൊരീ നാട്ടില്‍,
ആയിരം പക്ഷികള്‍ പാറുന്നൊരീ നാട്ടില്‍,
തെളിയുന്ന ദീപമായ് , ഒഴുകുന്ന പുഴയായ്
എന്‍ ഗാനം ഉണരുന്നു, ഈ പ്രഭാതത്തില്‍.

ആടിയുലയുന്ന കാറ്റിനുമുണ്ടൊരു പൊന്‍ പ്രഭാതത്തിന്‍ സ്വര മാധുര്യം !
ഗാനത്തിന്‍ താളമായ് , താളത്തിന്‍ ശ്രുതിയായ് ഉണരുന്നു, ഉണരുന്നു പൊന്‍ പുലരി.

വിടരുന്ന പുലരിയെ വരവേല്‍ക്കുവാനായ്
ഉണരുന്നു പൂമൊട്ടുകള്‍ !
ധ്രുതു വിതറിക്കൊണ്ട് വരുന്നു പൊന്‍ പുലരി
മയങ്ങുന്ന പുലരിയെ തൊട്ടുണര്‍ത്തും നേരം,
പൊന്‍ വെളിച്ചം പടരുമീ വീഥിയില്‍
കല്യാണി രാഗം മൂളും നേരം ഉണരും വീഥിയില്‍ ചിരി തൂകും പുലരി!

വിടരും നേരം പൊന്‍ പുലരി തൂകും
പൊന്‍ ഐശ്വര്യമാം സ്വരരാഗ തീര്‍ഥം !
ഐശ്വര്യത്തിന്‍ ചാര്‍ത്തണിയും പൊന്‍ പ്രഭാതം.

വിടരുന്ന നേരത്ത് തെളിയുന്ന ദീപമായ്
ഉണരും കേരള നാട് .
കേരള നാട്ടില്‍ ഐശ്വര്യം തൂകും കേരളീയരുടെ പാട്ട്,
പൊന്‍ വെളിച്ചം തൂകും ഐശ്വര്യത്തിന്‍ പുലരി.

ഒഴുകുന്ന അരുവിക്കുണ്ടൊരു പൊന്നഴക്
വീശുന്ന കാറ്റിനുണ്ടൊരു ധ്രുതു തൂകുന്ന നറു സുഗന്ധം.
അഴകിന്‍ ദേവതയാം പുലരി എന്നെ നൊക്കി പുഞ്ചിരിക്കും നേരം
മമ ഹ്യദയത്തില്‍ ഉണരും കവിത !
രാഗത്തില്‍ ,രാഗ താളത്തിലുണരും പുലരി !
പൊന്‍ ഐശ്വര്യം തൂ‍കും നേരം
പൊന്‍ രാഗത്താല്‍ എതിരേല്‍ക്കും കേരളീയര്‍.
പൊന്‍ വിടരും പൊന്‍ നാട്ടില്‍ പൊന്‍ പുലരി വരവായി !

Sunday, July 4, 2010

സെമിനാര്‍

കുട്ടികളെ ഉത്തമരാക്കുകയാണ് അധ്യാപകരുടെ ലക്ഷ്യം
മയ്യനാട് ശശികുമാര്‍
കുട്ടികളില്‍ ദേവഭാവം വളര്‍ത്താന്‍ അധ്യാപകര്‍ ശ്രമിക്കണം.അതിനാല്‍ അധ്യാപകര്‍ ദേവഭാവം ഉള്‍ക്കൊള്ളണമെന്ന് ശ്രീ മയ്യനാട് ശശികുമാര്‍ പറഞ്ഞു. പള്ളൂ‍രുത്തി എസ്.ഡി.പി. വൈ ബൊയ്സ് സ്കൂളില്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്ധകാരത്തെ നിരൊധിക്കാനുള്ള കരുത്ത് അധ്യാപകനുണ്ടാകണം.വിദ്യാര്‍ദ്ധികളില്‍ സഹകരണ മനൊഭാവവും, സമഭാവനയും വളര്‍ത്തണം.അധ്യാപകര്‍ക്ക് അസമത്വവും, പക്ഷപാതവും പാടില്ല. അധ്യാപകര്‍ സദ്ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും , അവ വിദ്യാര്‍ഥികളിലേക്ക് പകരുകയും ചെയ്യണം.അധ്യാപകരുടെ നീതിബൊധം സമൂഹത്തെ ബാധിക്കുമെന്നതിനാല്‍ പ്രവര്‍ത്തനം മാത്രുകാപരമാ‍യിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.